Thursday, March 24, 2011

      കൂട്ടു കിളിയുടെ മൊഴികള്‍ 
       കെ. സി. അലവിക്കുട്ടി 
അരണ്ട വെളിച്ചത്തില്‍ 
ആത്മ സൗഹ്ര്‍ദങ്ങള്‍ 
കുമ്പസരിക്കുന്നു ചിരിയായ് 
കരച്ചിലായ് ,സംഗ ഗാനമായ് 
ക്ര്‍ത്രി മോ ന്മാദത്തിന്റെ 
വെളിച്ചം പരത്തി സമയം 
മുനിഞ്ഞു കത്തി.

പാതി രാത്രില്‍,
കുതിര്‍ന്നു കുഴഞ്ഞ ചിറകുകളില്‍
ഞാന്‍ കിളി കൂട്ടില്‍ തിരിച്ചെത്തി
ചിതറി വീണ രാവെളിച്ചത്തില്‍
കാത്തിരുന്നു കുമ്പിയ മിഴികളുമായി
എന്‍റെ ഇണക്കിളി.

വിരല്‍ സ്പര്‍ശത്തില്‍ 
ത്രസിച്ചുണര്‍ന്ന തുവല്‍ ചിറകുകളില്‍ 
ചുണ്ടമര്‍ത്തി ഞാന്‍ ചോതിച്ചു,
നീ "കുഴ ങ്ങിയോ" 
നിന്നോടോത്തുള്ള യാത്രയില്‍ 
ഞാനെന്നോ തളര്‍ന്നിരിക്കുന്നു 
എന്നവള്‍.

നിദ്രയില്‍,കിനാവില്‍ നിലാവിന്റെ
ഊത വെളിച്ചത്തില്‍,
ഒരു വടം വലി ക്കയറിന്‍റെ രണ്ടറ്റങ്ങളില്‍
ഞാനും അവളും,
എനിക്കൊപ്പം ഞാനും എന്‍റെ ഉറ്റവരും 
അവള്‍ക്കൊപ്പം 
അവളും എന്‍റെ പൂര്‍ണ്ണ മനസ്സും. 
പ്രഭാതത്തില്‍,
സുര്യന്‍റെ തെളിഞ്ഞ വെളിച്ചത്തില്‍ 
ഒരു പക്ഷി സംരക്ഷണകേന്ദ്രം 
തലയുയര്‍ത്തി നിന്നു.      

No comments:

Post a Comment