Wednesday, March 23, 2011

  (കവിത) കടലാസ് തോണി
കെ.സി.അലവിക്കുട്ടി.

ഉറക്കത്തിലാണോ
അവളിത്
പറഞ്ഞതെന്നോ
ഉണര്‍ വിലാണോ
അവനിത്
കേട്ടതെന്നോ
അവരെത്ര തിരഞ്ഞിട്ടും
ചോര തിളപ്പിന്
ഒരുപിടിയും കിട്ടിയില്ല,
ഇരു മാറിനുമിടയിലപ്പോള്‍
ഒരു കുരുവി വന്ന്
മുട്ടയിട്ടു പറന്നാല്‍
വിരുഞ്ഞിറങ്ങുമായിരുന്നു
കടലാസു തോണിയില്‍
വാര്‍ധക്യമിപ്പോള്‍
ചുളിവുകളുടെ കാതില്‍ മന്ത്രിക്കുന്നു,
ടൈ, മൊണാലിസയുടെ
പുഞ്ചിരി യിലേക്ക് മടങ്ങാം

1 comment: