Tuesday, June 7, 2011

പ്രഭാതം (കവിത)കെ. സി.അലവിക്കുട്ടി  
കനിവ് പെയ്യുന്ന നിലാവ്
ക്ര്‍പ ചൊരിയുന്ന
കുഞ്ഞു കാറ്റില്‍  തണ്ത്തുറങ്ങുന്നവീട്  
അരികില്‍ സ്ത ന്യമൊഴുകുന്ന കടല്‍ 
വാല്‍സല്യ നിറച്ച് 
താരാട്ടു പാടുന്ന തോണികള്‍ 
മിഴികളില്‍ ,ചിത്ത ത്തില്‍ 
പുഞ്ചിരി തൂ കുന്ന മുഖവുമായ് അമ്മ. 
ഉഷ :സന്ധ്യയില്‍ കുതിര്‍ന്ന  മനസ്സോടെ 
 ഞാനുംകിനാവും  ഉഷസ്സും ഉറങ്ങി പ്പോയി.
സു ര്യന്‍ മടി പിടിച്ചുകിടന്നു 
കോഴി കൂവി കിനാവുണര്‍ന്നു 
ഉഷസുംസു 0ര്യനും കണ്ണുതിരുമ്മി 
കൂടെ മനമില്ലാ മനസ്സോടെ ഞാനും.


ടിനോപ്പാല്‍ മുക്കി ഒരല്‍പം വൈകി
വെണ്മ മുറ്റിയ മറ്റൊരു പകലും   
 

Thursday, June 2, 2011

(കവിത) കമലാ സുരയ്യക്ക്‌ 
കെ. സി. അലവിക്കുട്ടി    
മരണവും കണ്ണീരും കണ്ടകുട്ടി,
വ്ര്‍ദധയുടെ വെയിലടിച്ചു വര വീണ 
വിരലുകളിലേക്കുനോക്കി 
കുട്ടിയപ്പോള്‍ കുന്നിന്‍റെ
ചെരിവിലായിരുന്നു.
കൊഞ്ചുന്ന പല്ലു കൊഴിഞ്ഞു പോയ       
ചുമന്ന തൊണ്ണ്‍ കളിലീക്കും
അവന്റെ തന്നെ കൊഞ്ചല്‍ ഭാഷയിലേക്കും 
എപ്പോഴോ അവന്‍ വാരിയിട്ട, 
അപ്പോഴേക്കും അവരവനെ 
കൈകളിലെടുത്തു തൊടിയിലൂടെ  
ഉലാത്തി കൊണ്ടിരുന്നു. 
ഓട്ട വെയില്‍  പുക്കളില്‍ 
ചൈത ന്യം വരച്ചു 
പൂമ്പാറ്റകളിലും.
ഇപ്പോഴവന്‍ ഓര്‍ത്തെടുക്കുന്നു,
അവര്‍ തന്ന ചുമന്ന കൈതച്ചക്കയും
അവന്‍, 
വാരിയിട്ട മണ്ണും.