Thursday, June 2, 2011

(കവിത) കമലാ സുരയ്യക്ക്‌ 
കെ. സി. അലവിക്കുട്ടി    
മരണവും കണ്ണീരും കണ്ടകുട്ടി,
വ്ര്‍ദധയുടെ വെയിലടിച്ചു വര വീണ 
വിരലുകളിലേക്കുനോക്കി 
കുട്ടിയപ്പോള്‍ കുന്നിന്‍റെ
ചെരിവിലായിരുന്നു.
കൊഞ്ചുന്ന പല്ലു കൊഴിഞ്ഞു പോയ       
ചുമന്ന തൊണ്ണ്‍ കളിലീക്കും
അവന്റെ തന്നെ കൊഞ്ചല്‍ ഭാഷയിലേക്കും 
എപ്പോഴോ അവന്‍ വാരിയിട്ട, 
അപ്പോഴേക്കും അവരവനെ 
കൈകളിലെടുത്തു തൊടിയിലൂടെ  
ഉലാത്തി കൊണ്ടിരുന്നു. 
ഓട്ട വെയില്‍  പുക്കളില്‍ 
ചൈത ന്യം വരച്ചു 
പൂമ്പാറ്റകളിലും.
ഇപ്പോഴവന്‍ ഓര്‍ത്തെടുക്കുന്നു,
അവര്‍ തന്ന ചുമന്ന കൈതച്ചക്കയും
അവന്‍, 
വാരിയിട്ട മണ്ണും. 

No comments:

Post a Comment